"നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ അനുഗൃഹീതർ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്" (മത്താ. 5:10). "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്" എന്ന് നാം നേരത്തെ കണ്ടു. നാം താഴ്മയുടെയും സമാധാനം പിന്തുടരുന്നതിന്റെയും നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതിന്റെയും ഒരു നിലപാട് എടുത്ത് നാം സൗമ്യത പിന്തുടരുകയും നമ്മുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാതിരിക്കുകയും ചെയ്യുമ്പോൾ, ലോകത്തിലെ ദുഷ്ടരായ പീഡിപ്പിക്കുന്ന ആളുകളിലേക്ക് എത്തിച്ചേരും എന്നു നാം കണ്ടെത്തും. ദൈവഭക്തിയുടെ മാർഗത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ഉപദ്രവിക്കപ്പെടും.അതുകൊണ്ട് നാം നീതിയിൽ ജീവിക്കുന്നതിനായി അന്വേഷിച്ചാൽ നാം ഉപദ്രവിക്കപ്പെടും.
2 തിമൊ. 3:12 പരിശുദ്ധാത്മാവിനാൽ പ്രചോദിതമായ ഒരു സമ്പൂർണ്ണ പ്രസ്താവനയാണ്. പൗലൊസ് ഇപ്രകാരം പറയുന്നു, "ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും". "ചിലർക്ക്" എന്നല്ല അതു പറയുന്നത്; "അനേകർക്ക്" എന്നല്ല അത് പറയുന്നത്; മിക്കവർക്കും എന്നുമല്ല അത് പറയുന്നത്. അത് ചിലർക്ക്, അനേകർക്ക്, മിക്കവർക്ക് അല്ലെങ്കിൽ എല്ലാവർക്കും എന്ന് ആകാമായിരുന്നു.ഇവിടെ പറയുന്നത് "എല്ലാവർക്കും" എന്നാണ്. എല്ലാവരും എന്നതിൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിയും ഉൾപ്പെടുന്നു (തന്നെത്താൻ ക്രിസ്ത്യാനി എന്നു വിളിക്കുന്ന ഓരോ വ്യക്തിയുമല്ല, എന്നാൽ ദൈവഭക്തിയുള്ള ഒരു ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തനും).
നീതി നിമിത്തം ഉപദ്രവിക്കപ്പെടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?നീതിക്കുവേണ്ടി നിലകൊള്ളുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം ചിന്തിക്കേണ്ടതുണ്ട്. അത് അർത്ഥമാക്കുന്നത്, നിങ്ങളുടെ ജോലി സ്ഥലത്തോ അല്ലെങ്കിൽ വേറെ ഏതെങ്കിലും സാഹചര്യത്തിലോ "ഞാൻ ആ തെറ്റ് ചെയ്യുകയില്ല" എന്നു നിങ്ങൾ പറയുന്നു എന്നതാണ്. ആളുകൾ വിട്ടുവീഴ്ച ചെയ്യുന്ന അനേകം ജോലികൾ ഉണ്ട് -അവർ കള്ളം പറയുന്നു, അവർ കബളിപ്പിക്കുന്നു, കൂടാതെ അനീതിയായ ചില കാര്യങ്ങൾ ചെയ്തു കിട്ടേണ്ടതിന് കൈക്കൂലി നൽകുന്നു. ക്രിസ്ത്യാനികൾ ആ മാർഗത്തിൽ പോകുമ്പോൾ, അവർക്ക് ഉപദ്രവം നേരിടുകയില്ല; എന്നാൽ ആ വഴിയിൽ പോകുവാൻ കൂട്ടാക്കാതിരുന്നാൽ, കൈക്കൂലി വാങ്ങാൻ വിസമ്മതിച്ചാൽ, അല്ലെങ്കിൽ അനീതിയിയ ചില കാര്യങ്ങൾ ചെയ്യാൻ കൂട്ടാക്കാതിരുന്നാൽ, ആ കൈക്കൂലിയുടെ ഒരു പങ്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന അവർക്കു മുകളിലുള്ള അധികാരികളിൽ നിന്ന് ഭീഷണികൾ നേരിട്ടേക്കാം. ഇതുപോലെയുള്ള ധാരാളം കാര്യങ്ങളുണ്ട്. നിങ്ങൾ സത്യസന്ധതയ്ക്കു വേണ്ടി നിലകൊള്ളുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ ജോലി നഷ്ടപ്പെട്ടേക്കാം, അല്ലെങ്കിൽ നിങ്ങളുടെ മേൽ ഉദ്യോഗസ്ഥന്റെ നീരസം നിങ്ങൾ കാണും, എന്നാൽ സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതാണ്. ആ പ്രക്രിയയിൽ ഈ ഭൂമിയിലെ ചില കാര്യങ്ങൾ നിങ്ങൾക്ക് നഷ്ടമായേക്കാം -അത് ഒരു സ്ഥാനമാകാം, അല്ലെങ്കിൽ ചില സ്ഥാനക്കയറ്റമാകാം -എന്നാൽ അതിനു പകരമായി സ്വർഗ്ഗത്തിന്റെ ചിലത് നിങ്ങൾക്ക് ലഭിക്കും. അതു വിലപ്പെട്ടതാണോ?
അഡ്മിഷൻ ലഭിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഒരു ജോലി ലഭിക്കാനോ ഒരു കള്ളം പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചു ശരിയാണോ?അത് യോഗ്യമായതല്ല!ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അത് ഒരിക്കലും യോഗ്യമായതല്ല. അയാൾ അത് ചെയ്യാതിരിക്കുന്നതാണ് വളരെ നല്ലത് കാരണം അവൻ അതു ചെയ്താൽ അയാൾ ദൈവഹിതത്തിനു വെളിയിലായിരിക്കും. കള്ളം പറയുന്നതിലൂടെ ചില സ്ഥാപനത്തിലേക്ക് നിങ്ങൾക്ക് പ്രവേശനം ലഭിച്ചാൽ, അവിടെ ദൈവം നിങ്ങളെ നയിച്ചില്ല എന്ന കാര്യം നിങ്ങൾക്ക് തീർത്തും ഉറപ്പാക്കാം. നിങ്ങൾ ഒരു ഞെരുക്കമുള്ള സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ, പിശാച് നിങ്ങളോട് ഇങ്ങനെ പറഞ്ഞേക്കാം, "ഇവിടെ ഒരു കള്ളം പറയുക കാരണം കള്ളം സർവ്വശക്തനാണ്, നിനക്ക് എന്തും നേടി തരാൻ അതിനു കഴിയും". എന്നാൽ പരിശുദ്ധാത്മാവ് ഇപ്രകാരം പറയുന്നു, "അല്ല, അതൊരു കള്ളമാണ്; ദൈവമാണ് സർവ്വശക്തൻ. നിങ്ങൾക്ക് വേണ്ടുന്നത് നേടാനുള്ള ഏറ്റവും ശക്തമായ മാർഗം കള്ളം പറയുന്നതല്ല. ദൈവത്തിനുവേണ്ടി നിവർന്നു നിൽക്കുക. ദൈവം നിങ്ങൾക്കു തരാൻ ആഗ്രഹിക്കുന്നതു തരുവാൻ അവിടുന്ന് കഴിവുള്ളവനാണ്". നിങ്ങൾക്കു കിട്ടേണ്ടത് ദൈവം നിങ്ങൾക്കു തരുമെന്ന് അപ്പോൾ നിങ്ങൾ കണ്ടെത്തും.
ഞാൻ നേവിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ, എൻ്റെ മുതിർന്ന ഓഫീസർമാരോട്, "എന്നോട് ക്ഷമിക്കണം സർ, എൻ്റെ മനസ്സാക്ഷി എന്നെ അനുവദിക്കാത്തതുകൊണ്ട് എനിക്കത് ചെയ്യാൻ കഴിയില്ല. ഞാൻ ഒരു ക്രിസ്ത്യാനി ആണ്" എന്നു നേരെ നിന്നു പറയേണ്ടി വന്ന അനേകം സന്ദർഭങ്ങൾ ഞാൻ ഓർക്കുന്നു. പട്ടാളത്തിൽ അങ്ങനെ പറയുന്നത് വളരെ അപകടകരമായ കാര്യമാണ്. നിങ്ങൾ ഒരു സാധാരണ ജോലി സ്ഥലത്ത് അതു പറഞ്ഞാൽ നിങ്ങളെ ജോലിയിൽ നിന്നും പിരിച്ചുവിടുക മാത്രം ചെയ്യും. എന്നാൽ പട്ടാളത്തിൽ അത് പറഞ്ഞാൽ നിങ്ങൾ സൈനിക കോടതിയിൽ വിചാരണ ചെയ്യപ്പെടും എന്ന അപകടത്തിലാണ് -അതിൻ്റെ അർത്ഥം ഒരു കോടതിയുടെ മുമ്പാകെ നിങ്ങൾ എത്തിക്കപ്പെടുകയും മിക്കവാറും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യും, കാരണം പട്ടാളത്തിൽ ആജ്ഞകൾ അനുസരിക്കാതിരിക്കുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. അങ്ങനെ സംഭവിച്ചിട്ട് എന്നെ കാത്തുസൂക്ഷിക്കേണ്ടതിന് ദൈവത്തിൽ ആശ്രയിക്കേണ്ടി വന്ന അനേകം സാഹചര്യങ്ങൾ ഞാൻ ഓർക്കുന്നു. എൻ്റെ മനസ്സാക്ഷിയെ ലംഘിക്കുന്ന ചില കാര്യങ്ങൾ ചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ ഇപ്രകാരം പറയുമായിരുന്നു, "ക്ഷമിക്കണം സർ, ഞാൻ ഒരു ക്രിസ്ത്യാനിയാണ്, എനിക്കതു ചെയ്യാൻ കഴിയില്ല". ആ ഓഫീസർ എത്ര മുതിർന്ന ആളാണെങ്കിലുംഅതെനിക്ക് കാര്യമായിരുന്നില്ല.
അതുകാരണം ഞാൻ പലവിധത്തിൽ കഷ്ടത അനുഭവിക്കാനുള്ള സാധ്യതയുണ്ട്, അതായത് ഒരു സ്ഥാനക്കയറ്റത്തിന് എനിക്ക് വേണ്ടി ആ കമാൻ്റിംഗ് ഓഫീസർഒരു നല്ല ശുപാർശ ചെയ്യുകയില്ല. ഒരിക്കൽ അരമണിക്കൂറിനുള്ളിൽ മറ്റൊരിടത്തേക്ക് ഞാൻ സ്ഥലം മാറ്റപ്പെട്ടു. എനിക്ക് അസൗകര്യങ്ങൾ സഹിക്കേണ്ടിവന്നു, എന്നാൽ അതു കുഴപ്പമില്ല. നിങ്ങൾക്കിതിനെ ഉപദ്രവം എന്നും വിളിക്കാനായി ' കഴിയില്ല, ആദിമ ക്രിസ്ത്യാനികളെ തിന്നുകളഞ്ഞ സിംഹങ്ങളോടു താരതമ്യം ചെയ്യുമ്പോൾ, ഇതെല്ലാം ചെറിയ കൊതുകു കടികൾ പോലെയാണ്. എന്നാൽ ആദിമ ക്രിസ്ത്യാനികൾ ഇവയും അഭിമുഖീകരിച്ചു.
ഇതിൽ ദൈവം നിങ്ങളെ ശോധന ചെയ്യും. ദൈവം വ്യത്യസ്ത സമയങ്ങളിൽ എന്നെ ശോധന ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു തന്നെയുമല്ല ആ സ്ഥാനങ്ങളിലുണ്ടായശോധനകളിൽ ഞാൻ പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ വിശ്വസിക്കുന്നത്, ഇന്നായിരിക്കുന്നിടത്ത് ഞാൻ ആകുമായിരുന്നില്ല തന്നെയുമല്ല ദൈവം എനിക്കു തന്നിരിക്കുന്ന ശുശ്രൂഷ എനിക്കുണ്ടാകുമായിരുന്നില്ല. നിങ്ങൾ നേരുള്ള വനും നീതിക്കുവേണ്ടി ചില സ്ഥാനങ്ങളിൽ ഭൗതിക നഷ്ടം സഹിക്കാൻ മനസ്സുള്ളവനും ആയിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് ഒരു ശുശ്രൂഷ ഉണ്ടാകാൻ കഴിയുമായിരുന്നു. സ്വർഗ്ഗരാജ്യം ഒരറ്റം വരെ വലിയതോതിൽ നിങ്ങളുടേതാകുമായിരുന്നു, എന്നാൽ അതിൽ ചിലത് നിങ്ങൾക്കു നഷ്ടമായിരിക്കുന്നു. കഴിഞ്ഞതിനെ കുറിച്ചു നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല; നിങ്ങൾക്കു നഷ്ടപ്പെട്ടത് പൊയ്പ്പോയി, അത് നിങ്ങൾക്കു തിരിച്ചു കിട്ടുകയില്ല. എന്നാൽ ഭാവിയെ സംബന്ധിച്ചിട്ട് ചില കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാൻ കഴിയും. ഇങ്ങനെ പറയുക "കർത്താവേ, കുറഞ്ഞപക്ഷം വരാനിരിക്കുന്ന ദിവസങ്ങളിലെങ്കിലും, നീതിയും നേരും ഉള്ള കാര്യങ്ങൾക്ക് വേണ്ടി നേരെ നിൽക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു". ഒരു മേഖലയിലും വക്രഗതിയുള്ളവനായിയിരിക്കുവാൻ ഒരു ക്രിസ്ത്യാനിയെ കുറിച്ച് സങ്കൽപ്പിക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ഒരു ലാഭത്തിനുവേണ്ടി ഒരു കള്ളം പറയാനോ കബളിപ്പിക്കാനോ ഒരു ക്രിസ്ത്യാനിയെ കുറിച്ചു വിചാരിക്കുന്നില്ല. ഒരു വലിയ ശുശ്രൂഷ ഏൽപ്പിക്കുവാൻ അവിടുത്തേക്കു കഴിയേണ്ടതിന് നേരോടെ നിവർന്നു നിൽക്കുന്നവർ ആരാണെന്ന് ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.